2017 ഒക്‌ടോബർ 15, ഞായറാഴ്‌ച

15: കംബോഡിയന്‍ നാട്ടിന്‍പുറം

നോം പെന്നിലെ രണ്ടു ദിവസം പെട്ടെന്ന് കഴിഞ്ഞു. രാജകൊട്ടാരത്തി ന്റെയും കാഴ്ചബന്ഗ്ലാവിന്റെയും ഗാംഭീര്യത്തിനും കൂട്ടക്കൊല നടന്ന സ്ഥലം കണ്ടതിന്റെ ഞെട്ടലിനും വിട പറയാന്‍ സമയമായി. ഞങ്ങളുടെ യാത്രയുടെ പ്രധാന ലക്ഷ്യമായ ആന്ഗ് കോര്‍ ക്ഷേത്രങ്ങള്‍ കാണാന്‍ സുമാര്‍ ആറു മണിക്കൂര്‍ നോം പെന്നില്‍ നിന്ന് റോഡു മാര്‍ഗം യാത്ര ചെയ്യണം, ചില സ്ഥലങ്ങളില്‍ റോഡ്‌ അത്ര നല്ലതല്ല എന്ന് മുന്‍പേ അറിഞ്ഞിരുന്നു. ഏതായാലും ഉച്ച ഭക്ഷണം വീണ്ടും ഒരു ഇന്ത്യന്‍ ഭക്ഷണ ശാലയില്‍ നിന്ന് കഴിച്ചു ഒന്നര മണിക്ക് ഒരു ലക്ഷ്വറി ബസ്സില്‍ യാത്ര തുടങ്ങി. ബസ്സ് കുഴപ്പമില്ല, നമ്മുടെ വോള്‍വോ ബസ്സ് പോലെയുള്ള നല്ല വാഹനം. കമ്പനി ജര്‍മ്മന്‍ വോള്‍വോ അല്ല കൊറിയന്‍ ഹ്യുണ്ടായ്‌ ആണ് എന്ന് മാത്രം. 
നഗരത്തിന്റെ തിരക്കില്‍ നിന്ന് നാട്ടിന്പുറത്തേക്ക് കടന്നു, ഞങ്ങളുടെ കുട്ടനാട്ടില്‍ കൂടിയുള്ള യാത്ര പോലെ. ചെറിയ തോതില്‍ മഴ പെയ്യുന്നുണ്ട്, ചില സ്ഥലത്ത് ചെളി നിറഞ്ഞ റോഡ്‌ , ഹൈവേയ്ക്ക് വീതി കൂട്ടുന്ന പണി നടക്കുന്നു, അതുകൊണ്ടു ഇടക്കിടയ്ക്ക് മെല്ലെ മെല്ലെയെ പോകാന്‍ കഴിയൂ. എന്നാലും ഗ്രാമ ഭംഗി ആസ്വദിച്ചു യാത്ര തുടര്‍ന്നു. ചില സ്ഥലങ്ങളില്‍ അര്‍ദ്ധ നഗ്നരായ കരുമാടിക്കുട്ടന്മാര്‍ ബസിനു കൈ കാ ണിക്കുന്നുമുണ്ട്    ഭീകരന്മാരായിരുന്നു എന്കിലും ഖമര്‍ രൂഷിന്റെ നേതാക്കള്‍ എന്തുകൊണ്ട് ഒരു കാര്‍ഷിക സോഷ്യലിസം കമ്പോഡിയയില്‍ കൊണ്ടു വരാന്‍  ശ്രമിച്ചു എന്ന് വ്യക്തമായി. കൂടുതലും  കൃഷി സ്ഥലങ്ങള്‍ റോഡിന്റെ രണ്ടു വശത്തും, വയലിനെ രണ്ടായി മുറിക്കുന്ന നാട പോലെ ഹൈവേ കടന്നു പോകുന്നു. മേക്കോണ്‍ നദിയുടെയും ടോണ്‍ ലെ സാപ് തടാകത്തിലെയും വെള്ളം ധാരാളം കിട്ടുന്നു. നല്ല ഫലഭൂയിഷ്ടമായ ഭൂമി. നെല്ലും ചോളവും എല്ലാം കൃഷി ഉണ്ട്. ചെറിയ ചാറ്റല്‍ മഴയും കൂടി ആയപ്പോള്‍ ഞങ്ങളുടെ കുട്ടനാട്ടില്‍ എത്തിയ പ്രതീതി.
ഇടക്ക് ഒരിടത്ത്  നിര്‍ത്തി, നമ്മുടെ കെ എസ ആര്‍ ടി സി ബസ്‌  ചായ കുടിക്കാന്‍ നിറുത്തുന്നത് പോലെ. അമേരിക്കയിലെ മക്ടോണാള്‍ഡും കെ എഫ സി യും ഉള്ള റസ്റ്റ്‌ റൂം അല്ല, പഞ്ജാബിലെ ഒരു ധാബാ പോലെ ഓലകൊണ്ടു മറച്ച ഒരു വലിയ ഷെഡ്‌. അതിനകത്ത് മിക്കവാറും എല്ലാതരം വാണിഭവും ഉണ്ട്, ചായ , പഴങ്ങള്‍ , ഉണക്ക മത്സ്യം എന്നിങ്ങനെ ഏതായാലും വാഴപ്പഴവും രംപുട്ടാനും  വാങ്ങി, ചുറ്റും നോക്കിയപ്പോള്‍ ചില പ്രത്യേക വിഭവങ്ങള്‍ കണ്ടു, അല്പം കാര്യമായി നോക്കിയപ്പോള്‍ ആണ് മനസ്സിലായത്‌ .നല്ല കരുകരെ വറത്ത ഏകദേശം ഒരിഞ്ചു നീളമുള്ള  പുഴുക്കള്‍ എണ്ണയില്‍ വറുത്തതു , ആള്‍ക്കാര്‍ കടല കൊറിക്കുന്നത് പോലെ വാങ്ങി കൊറിക്കുന്നു, മറ്റൊന്ന് വെട്ടുക്കിളികള്‍ ( പുല്‍ച്ചാടികള്‍ പോലെ) പോലെയുള്ള ഒരു സാധനവും (Locust fry) വറത്തുവച്ചിരിക്കുന്നു. പാമ്പിനെ മാത്രം കണ്ടില്ല , അത് ഓര്‍ഡര്‍ അനുസരിച്ച് മാത്രം പാകം ചെയ്യുന്ന സാധനം ആണോ എന്തോ. ഏതായാലും സ്ത്രീ ജനങ്ങള്‍ കണ്ടു ബസില്‍ വച്ചു  ചര്‍ദിക്കാതിരിക്കാന്‍ വേഗം വണ്ടിയില്‍  കയറി.

പോകുന്ന വഴി റോഡരുകില്‍ നാല് കാലിന്മേല്‍ ഒരു വലയും താഴെ ഒരു വലിയ പാത്രത്തില്‍ വെള്ളവും വച്ചിരിക്കുന്നു, ഇതെന്തു പരിപാടി വായുവില്‍ നിന്ന് മീന്‍ പിടിക്കുന്ന പരിപാടിയോ എന്ന് സംശയിച്ചിരുന്നപ്പോള്‍ നമ്മുടെ നേതാവ് പറഞ്ഞു അത് മുമ്പ് കണ്ട വെട്ടുക്കിളിയെയും മറ്റും പിടിക്കാനുള്ള ഉപകരണമാണ് എന്ന്. വലയില്‍ കുടുങ്ങിയ വെട്ടുക്കിളി വെള്ളത്തില്‍ വീഴുന്നു അത്തില്‍ നിന്ന് രക്ഷപെടാന്‍  കഴിയുകയില്ല, രാവിലെ സൗകര്യം പോലെ ചെന്നെടുത്താല്‍ മതി. ഈയാംപാറ്റപോലെയുള്ളവ ആണെങ്കില്‍ ചിറകും പോയി കിട്ടിയിരിക്കും.

ആറു മണിക്കൂര്‍ എന്ന് കരുതിയ യാത്ര എട്ടു മണിക്കൂറിലധികം എടുത്തു സീം റീപ്‌ എന്ന പട്ടണത്തില്‍ എത്തി. ടൂറിസ്റ്റ്‌കേന്ദ്രമായ ആന്ഗ് കോര്‍ വാട്ടിന് ഏറ്റവും അടുത്തുള്ള പട്ടണമാണിത്. ഹോട്ടലിലേക്ക് പോകുന്നതിനു മുമ്പ് ഭക്ഷണം കഴിക്കാന്‍ ഒരു ഇന്ത്യന്‍ ഭക്ഷണ ശാലയില്‍ എത്തി, കറിഹൗസ്‌ എന്ന പേരില്‍ അറിയപ്പെടുന്നതു. നല്ല ഭക്ഷണം ചൂടോടെ കഴിച്ചു ഹോട്ടലിലെത്തി,  നോം പെന്നിലെ ഹോട്ടലില്‍ മൂന്നാം നിലയിലേക്കുള്ള കയറ്റം ഓര്‍മിച്ചു ആദ്യത്തെ നിലയില്‍ തന്നെ മുറി വാങ്ങി, ചെറുതെങ്കിലും വൃത്തിയുള്ള മുറി ടി വി യും ഏ സി യും വൈ ഫി യും ഉണ്ട്, നീണ്ട യാത്ര കൊണ്ടുള്ള ക്ഷീണത്തില്‍ പെട്ടെന്ന് ഉറങ്ങി. നാളത്തെ കാഴ്ചകളും സ്വപ്നം കണ്ടു കൊണ്ടു.

14: ടോന്ലെ സാപ് തടക്കം ഒഴുകുന്ന ഗ്രാമങ്ങളും

13:അപ്സര നൃത്തം

കംബോഡിയയിലെ   ക്ലാസിക്കല്‍  നൃത്തരൂപമായ   അപ്സരയെപ്പറ്റി   പറയാതെ   , കാണാതെ  ഒരു കംബോഡിയന്‍  യാത്ര പൂര്ണമാവുകയില്ല. ഞങ്ങളുടെ  ഭാഗ്യത്തിന്   രണ്ടാം ദിവസം പ്നോം പെന്നില്‍  വച്ച് തന്നെ അതിനു അവസരം ഉണ്ടാവുകയും ചെയ്തു.
ആന്ഗ്കൊര്‍ ക്ഷേത്രം  നിര്‍മ്മിച്ച കാലത്തെ, അതായത് 8 മുതല്‍ 12 വരെ നൂറ്റാണ്ടു  കാലത്തെ കലാരൂപമാണ് അപ്സര നൃത്തം. അന്നത്തെ   കംബോഡിയായിലെ  ഏതൊരു പെണ്‍കുട്ടിയുടെയും  മോഹം ആയിരുന്നു  ആന്ഗ്  കോര്‍ ക്ഷേത്രത്തില്‍  നൃത്തം ചെയ്യുക  എന്നത്. എന്നാല്‍   ക്ഷേത്രങ്ങള്‍   മദ്ധ്യരേഖാവനങ്ങള്‍  കയ്യേറിയത് പോലെ തായ്ലന്ടു, വിയറ്റ്നാം  രാജ്യങ്ങളുടെ   ആക്രമണത്തില്‍ ഈ  കലയ്ക്കും അപചയം സംഭവിച്ചു എന്നത്  സത്യമാണ്.  എഴുപതുകള്‍ക്കു  മുമ്പ്   ഈ കലയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമങ്ങള്‍  തുടങ്ങി എങ്കിലും   ഖമര്‍  രൂഷിന്റെ  പ്രായോഗിക  വാദത്തില്‍  ഇവ നിര്‍ദ്ദയം ഉപേക്ഷിക്കപെട്ടു.

അപ്സര നൃത്തത്തിന്റെ  പുനരുജ്ജീവനം
1940 കളില്‍  രാജാവ്  നരോദം സുരമാരുത്തിന്റെ ഭാര്യ   രാജ്ഞി   ശിശോവത് കൊസോമാക് വത്താനയാണ് ഈ നൃത്തരൂപത്തെ   പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം തുടങ്ങിയത്.  രാജ്ഞി   കമ്പോഡിയായിലെ  ഒരു പ്രൈമറി സ്കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ  കുട്ടികള്‍ അവതരിപ്പിച്ച  പഴയ രൂപത്തില്‍ ഉള്ള അപ്സര നൃത്തം  കാണുകയുണ്ടായി. ഇത് കണ്ടാണ്‌  രാജ്ഞി  കംബോഡിയായുടെ   പ്രാചീന കലാരൂപം  ആയ ഈ നൃത്തം പുനര്‍ നിര്‍മ്മിക്കാനും പ്രചരിപ്പിക്കാനും വേണ്ട പ്രോത്സാഹനം നല്‍കിയത്. അവരുടെ കൊച്ചു മകളായ നരോദം ബഫാ ദേവി രാജകുമാരി  ഈ നൃത്തത്തില്‍ ആകൃഷ്ടയായി  ആദ്യകാലത്തെ  ഒരു പ്രൊഫഷണല്‍ നര്‍ത്തകിയും  വിദുഷിയുമായി. അഞ്ചു വയസ്സ് ആയപ്പോള്‍ മുതല്‍  ഈ നൃത്തം  പഠിച്ചു വന്ന ഈ കുട്ടി നരോദം  രാജാവിന്റെ ഭരണകാലത്ത് 1967 ല്‍  രാജാവിന്റെ  പ്രത്യേക  അംഗീകാരത്തിനും  പ്രശംസയ്ക്കും  പാത്രമായി.   രത്നങ്ങളും  സില്‍ക്ക്  വസ്ത്രങ്ങളും മറ്റും ധരിച്ചു  അരങ്ങത്തു   വന്നു  നൃത്തമാടിയ  രാജകുമാരി കാണികളുടെ പ്രശംസക്ക്  പാത്രമായി.  ഈ രാജകുമാരി  അവളുടെ  നൃത്ത  സംഘവുമായി ലോകത്തിലെ  പലയിടങ്ങളിലും  അപ്സരനൃത്തം  അവതരിപ്പിച്ചു.    

അപ്സര നര്ത്തകികളുടെ   വേഷ വിധാനം

ആന്ഗ്  കോര്‍  ക്ഷ്ത്രത്തിലെ  ചുവര്‍ ചിത്രങ്ങളിലുള്ള  നര്ത്തകികളുടെ   വേഷ വിധാനങ്ങളാണ്   ഇവര്‍ ഉപയോഗിക്കുന്നത്. പുരാണ കാലത്തെ ദേവതകളുടെ  രൂപവും ഭാവവും ആണ്  നര്‍ത്തകികള്‍  പകര്ത്തുന്നത്. വളരെയധികം ചിത്ര വേലകള്‍ ചെയ്ത  സില്‍ക്ക് വസ്ത്രം ധരിക്കുന്നു. തലയില്‍ അഞ്ചു  മുനകളും രണ്ടു നിരയായി ഗോളാകൃതിയിലുള്ള ചില രൂപങ്ങളും കോര്‍ത്തിണക്കിയ ഒരു കിരീടം ആണ് പ്രധാന  നര്‍ത്തകി അണിയുന്നത്‌.  കൂടെയുള്ള  സഹായ നര്‍ത്തകികള്‍  മൂന്നു മുനയുള്ള  കിരീടവും ഒരു നിരയിലുള്ള ഗോളരൂപങ്ങളും ഉള്ള  കിരീടം ആയിരിക്കും  അണിയുന്നത് ആധുനിക  അപ്സര നൃത്തത്തില്‍  ഇത് ചെറിയ വ്യത്യാസം വരുത്തി വരുന്നു.. 


 .മറ്റു സഹായക ഉപകരണങ്ങള്‍
ചുവന്ന നിറത്തില്‍  ചിത്രപ്പണി ചെയ്ത ഒരു കോളര്‍ വേഷത്തിലെ പ്രത്യേകതയാണ്. കഴുത്തിന്റെ  തൊട്ടു താഴെ സ്വര്‍ണ നിറത്തിലുള്ള ചെമ്പു ആഭരണങ്ങള് മുത്തുകള്‍ പോലെ  ഉണ്ടാക്കിയിരിക്കും. ഇതിന്റെ താഴെയും ഒന്നോ രണ്ടോ നിര ചെമ്പു ആഭരണങ്ങള്‍ വളഞ്ഞ കുന്തത്തിന്റെ  ആകൃതിയില്‍  കാണാം. മിന്നുന്ന ആഭരണങ്ങള്‍ ചെവിയിലുണ്ടാവും. ചിലപ്പോള്‍ ചെവിയിലെ ആഭരണം ഒരു വലിയ പൂവിന്റെ  രൂപത്തിലാവും. കയ്യിലും വിവിധ തരത്തിലുള്ള  ആഭരണങ്ങള്‍ അണിയുന്നു. ബ്രെസ്ലെറ്റ് പോലെയുള്ളതാണ് കൂടതല്‍  സാധാരണം. വേറെ  മൂന്നു തരത്തിലും  ഉണ്ട്. കയ്യില്‍  വലിയ മരം കൊണ്ടു നിര്‍മ്മിച്ച  വലിയ  മുത്തുകള്‍  പോലെയുള്ള  ബ്രെയ്സേലെടും ധരിക്കുന്നു. ചിലപ്പോള്‍ അപ്സര നര്‍ത്തകി  മുല്ലപ്പൂ കൊണ്ടുള്ള ഒരു മാലയും ധരിക്കറണ്ട് .

നൃത്തത്തിലെ ചലനങ്ങള്‍   നമ്മുടെ   ഭാരതനാട്യത്തിലെപ്പോലെ   ചടുലമല്ല, വളരെ നിയന്ത്രിതവും താള നിബദ്ധവും  ആണ്, ഒരു പക്ഷെ ഇക്കാര്യത്തില്‍ നമ്മുടെ  ഒഡിസ്സി പോലുള്ള നൃത്തവും ആയിട്ടായിരിക്കും സാമ്യം എന്ന് തോന്നുന്നു. വിരലുകളുടെ  ചലനത്തിന്  പ്രത്യേക പരിശീലനം ആവശ്യമായി വരുന്നു. വളരെക്കാലത്തെ  സാധനകൊണ്ട്‌ മാത്രമേ  ഇത്  കൈവശം ആവുകയുള്ളൂ.

ഞങ്ങള്‍  പ്നോം പെന്നില്‍ താമസിച്ച രണ്ടാം ദിവസമാണ്  അടുത്തുള്ള  ഒരു ഹോട്ടലില്‍  വൈകുന്നേരം  ഏഴു മണിക്ക്   അപ്സര  നൃത്തവും ഡിന്നറും  ഉള്‍പ്പെടെയുള്ള ഒരു പാക്കേജ്  ഞങ്ങള്‍ക്ക് വേണ്ടി  ബുക്ക് ചെയ്തിരുന്നു.  ആദ്യം നൃത്തം,  പിന്നീട്  ഭക്ഷണം. അതായത്  ഭക്ഷണവും നൃത്തവും  ഒരുമിച്ചല്ല  എന്നര്‍ത്ഥം.  പവിത്രമായ  ഈ ക്ഷേത്രകലയെ   ഭക്ഷണം കഴിച്ചു  കൊണ്ടിരിക്കുമ്പോള്‍  അവതരിപ്പിക്കുന്നതിന്റെ  അപാകത  അവര്‍ മനസിലാക്കിയിരിക്കുന്നു.
ഞങ്ങള്‍  കണ്ടത്  അവതരണ  രംഗം കഴിഞ്ഞു  രാമായണത്തില്‍  സീത  രാവണന്റെ രാജകൊട്ടാരത്തില്‍   പൂന്തോട്ടത്തില്‍   ശ്രീരാമനെ ഓര്‍ത്തു  സങ്കടപ്പെട്ടിരിക്കുമ്പോള്‍   ഹനുമാന്‍  അവിടെ എത്തുന്നതും  താന്‍ ശ്രീരാമ ദൂതനാണെന്നു   സീതാ ദേവിയോട് സ്വയം പറഞ്ഞു  അനുഗ്രഹം വാങ്ങിന്നതും മറുപടിയായി  അടയാളം വാങ്ങി    സീതയുടെ  കൂടെയുള്ള രാക്ഷസികളെ  ഭയപ്പെടുത്തി  ഓടിക്കുന്നത് മറ്റുമാണ് രംഗം.  ഹനുമാന്‍ തന്റെ വാനരസ്വഭാവം കുറെ കൂടുതല്‍ സമയം  കാണിച്ചുവോ എന്ന് തോന്നി. നമ്മുടെ നൃത്തരൂപത്തെ  അപേക്ഷിച്ച്  അത്ര  സൂക്ഷ്മം അല്ല എന്ന് തോന്നിയെങ്കിലും  അവരുടെ നൃത്ത  ചലനങ്ങള്‍ വളരെ  ഹൃദ്യമായി തോന്നി.  എങ്കിലും  .  അവസാന രംഗം നമ്മുടെ  നാട്ടിലെ  കൃഷിക്കാരുടെ പോലെ ഒരു നാടോടി  നൃത്തം പോലെ തോന്നിച്ചു.  അവിടെ  കുട്ടനാട്ടിലെ  കൊഞ്ച് പിടിക്കുന്ന ഒറ്റാല്‍ പോലെയുള്ള  ഒരു ഉപകരണം വച്ച് മത്സ്യം പിടിക്കുന്നതും  സ്തീകള്‍  വിത്ത് വിതയ്ക്കുനതും ഞാറു നടുന്നതും ഒക്കെ  കാണിച്ചു, നൃത്തത്തിന് കൂടെ  കംബോഡിയായിലെ തന്നെ പാരമ്പര്യ സംഗീത ഉപകരങ്ങള്‍  തന്നെയാന്‍ ഉപയോഗിക്കുന്നത്.  എതായാലും നമ്മുടെ കൂട്ടത്തില്‍  ഉണ്ടായിരുന്ന  നര്ത്തകിയുടെ   വിദഗ്ദ്ധാഭിപ്ര്രായം   രേഖപ്പെടുത്താന്‍  മാത്രം കഴിഞ്ഞില്ല. സ്റ്റില്‍ ക്യാമെറായില്‍  ചിത്രം  എടുക്കാന്‍ കഴിഞ്ഞില്ല ചില പ്രധാന രംഗങ്ങളുടെ വിഡിയോ ക്ലിപ്പുകള്‍  എടുത്തത്  യുട്യുബില്‍ ഇട്ടതിന്റെ ലിങ്ക്  ഇവിടെ കൊടുക്കുന്നു. ചില ചിത്രങ്ങള്‍    വിക്കിപ്പീടിയായില്‍  എടുത്തതും  ഇവിടെ കൊടുക്കുന്നു
1.    അവതരണം രംഗം :https://youtu.be/hYbS0bL1mSc
2.    ഹനുമാന്‍ https://youtu.be/dRqgKfTeN2I
3.    സീതhttps://youtu.be/Jl4KyO_iRUQ
4.    സംഘനൃത്തം https://youtu.be/MYqTC9qZaQw
5.    കര്‍ഷകരുടെ നൃത്തം : https://youtu.be/Fj0BQypjb-o
Reference


12: ബുദ്ധ വിഅഹ്ഹരവും താ പ്രോം ക്ഷേത്രവും

12: ബഫുവോന്‍ ക്ഷേത്രം

11: ആണ്ഗ് കോര്‍ തോം

9: ആണ്ഗ് കോര്‍ തോം

മഹത്തും ബ്രുഹത്തും ആയ ആന്ഗ് കോര്‍ വാട്ട് ക്ഷേത്രം കണ്ടതിന്റെ അടുത്ത ദിവസം രാവിലെ ആണ് ആന്ഗ് കോര്‍ തോം എന്ന ജയവര്‍മന്‍ VII രാജാവിന്റെ തലസ്ഥാന ക്ഷേത്രത്തിലേക്ക് പോയത്



 ഈ ക്ഷേത്രത്തിന്റെ പ്രത്യേകത വലുതും ചെറുതുമായ ബുദ്ധ പ്രതിമകളുടെ എണ്ണമാണ്. ആന്ഗ് കോര്‍ തോം ഒരു സമചതുരാകൃതിയില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിന്റെ വശങ്ങള്‍ തെക്ക് വടക്കും കിഴക്ക് പടിഞ്ഞാറുമായി നിര്‍മ്മിച്ചിരിക്കുന്നു. ചുറ്റുമതിലിന്റെ കേന്ദ്രത്തിലാണ് ബയാന്‍ ക്ഷേത്രം ഭൂമിയും സ്വര്‍ഗവുമായി ഈ ക്ഷേത്രം ബന്ധപ്പെടുത്തുന്നു എന്നാണു വിവക്ഷ. ഭീമാകാരമായ കല്ലില്‍ നിര്‍മ്മിച്ച പ്രതിമകളാണിവിടതത്തെ മുഖമുദ്ര. ബോധി സത്വന്റെ ( അവലോകിതേശ്വരന്‍ ) ആണെന്ന് കരുതുന്ന ഈ പ്രതിമകളുടെ ഒരു മുഖം പുറത്തേക്ക് ഓരോ ദിശയിലേക്കും നോക്കുന്ന രീതിയില്‍ നിര്മ്മിച്ചിരിക്കുന്നു. ചെറിയ ഒരു പുഞ്ചിരിയോട്‌ കൂടിയുള്ള ഈ പ്രതിമകള്‍ ഇത് നിര്‍മ്മിച്ച ജയവര്‍മ്മ രാജാവിന്റെ തന്നെ മുഖവുമായി വളരെ സാദൃശ്യം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഏഷ്യയിലെ മോണാ ലിസ എന്ന് വരെ വിളിക്കപ്പെടുന്ന ഇത്തരം പ്രതിമകള്‍ ഇപ്പോള്‍ 51 എണ്ണം ഉണ്ട്. ഇവയ്ക്കെല്ലാം നാല് മുഖങ്ങളും ഉണ്ട്.

 ഏ ഡി12 നൂറ്റാണ്ടിന്റെ അവസാനം തുടങ്ങി 13 ആം നൂറ്റാണ്ടിന്റെ ആദ്യകാലത്തില്‍ പണി തീര്‍ത്ത ക്ഷേത്രമാണിത്. ജയവര്‍മന്‍ ഏഴാമന്റെ തലസ്ഥാനത്തെ ഔദ്യോഗിക ക്ഷേത്രമായിരുന്നു .ജയ വര്‍മന്‍ VII മഹായാന ബുദ്ധമത അനുയായി ആയിരുന്നു. രാജ്യത്തിന്റെ ഒത്ത നടുവിലാണ് ഈ ക്ഷേത്രം പണി തീര്‍ത്തത്. ജയവര്‍മ്മന്റെ മരണ ശേഷം ഈ ക്ഷേത്രത്തില്‍ പിന്നീട് വന്ന ഹിന്ദുതെരാവാദ ബുദ്ധ മതാനുയായികള്‍ അവരവരുടെ ഇഷ്ടം പോലെ മതപരമായ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്തി. ബയാന്‍ ക്ഷേത്രത്തിന്റെ സവിശേഷത ചിരിച്ചുകൊണ്ടിരിക്കുന്ന അനേകം പ്രതിമകള്‍ ആണ്. വിവിധ തട്ടുകളില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്നു ഈ മുഖങ്ങള്‍ .

 ഈ ക്ഷേത്രത്തിന്റെ ചുറ്റും ഉള്ള മതിലുകളില്‍ ചരിത്ര വസ്തുതകളും പുരാണ കഥകളും പൊന്തി നില്‍ക്കുന്ന ശില്പ രൂപത്തില്‍(Bas relief) നിര്‍മ്മിച്ചിരിക്കുന്നു. 1.2 കി മീ നീളം ഉള്ള ഭിത്തിയില്‍ 11000 ശില്പങ്ങള്‍ ഉണ്ട്. ഉണ്ടാക്കിയ കാലത്ത് ചായം പൂശി കല്ലുകള്‍ പിടിപ്പിച്ചു ഭംഗിയാക്കിയിരുന്നു എങ്കിലും ഇന്ന് അവയെല്ലാം മാഞ്ഞു പോയിട്ടുണ്ട്. ഇവ മൂന്നു തട്ടുകളിലായാണ് കാണപ്പെടുന്നത്. ഒന്നാം നിലയില്‍ 12 ആം നൂറ്റാണ്ടിലെ കംബോഡിയായിലെ സാധാരണ ജീവിതത്തിലെ സംഭവങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാം നിലയിലെ ചിത്രങ്ങള്‍ അത്ര കൂടുതല്‍ ഇല്ലഅവയില്‍ പലതും മാഞ്ഞു പോയിരിക്കുന്നു. ഒന്നാം നിലയിലെ ശില്പങ്ങളില്‍ ചിലവയെക്കുറിച്ച് താഴെ പറയുന്നു



 വിയറ്റ്നാമില്‍ കുടിയേറി പാര്‍ത്തിരുന്ന ചാംസ് ( ചമ്പ) വര്‍ഗകാര്‍ കമ്ബോഡിയാ ആക്രമിച്ചിരുന്നു. അവരെ തുരത്തിയോടിക്കുന്ന ദൃശ്യങ്ങളാണിവിടെ കാണുന്നത്. കിഴക്കേ ഗെയ്റ്റില്‍ കൂടി കയറിയാല്‍ തെക്ക് ഭാഗത്തായി മൂന്നു നിലയില്‍ ആണ് ശില്പങ്ങള്‍. ഒന്നാം നിലയില്‍ കംബോഡിയന്‍ പടയാളികള്‍ ആനകളെയും കാള വണ്ടികളും മുന്നോട്ടു കൊണ്ടു വന്നു യുദ്ധസന്നദ്ധരാക്കുന്നു. ഇവയില്‍ പലതും ഇന്നും ഇവിടെ കാണുന്നരീതിയില്‍ തന്നെയാണ്. രണ്ടാം നിലയില്‍ യുദ്ധത്തില്‍ മാരിച്ച പടയാളികളുടെ ശരീരങ്ങള്‍ പെട്ടിയില്‍ ആക്കി കൊണ്ടു പോകുന്നത് കാണാം. മൂന്നാം നിലയുടെ മദ്ധ്യ ഭാഗത്ത്‌ രാജാവ് ജയവര്‍മ്മന്‍ VII കുതിരപ്പുറത്തു മുത്തുക്കുടയുടെയും പരിവാരങ്ങളുടെയും അകമ്പടിയോടു കൂടി എഴുന്നള്ളുന്നതും ചിത്രീകരിച്ചിരിക്കുന്നു.


 തെക്ക് കിഴക്കേ ഭാഗത്തുള്ള ഭിത്തിയില്‍ ആദ്യത്തെ നിലയില്‍ ഹിന്ദുക്കള്‍ ശിവ ലിംഗം പൂജിക്കുന്നത് കാണിക്കുന്നു. ഒരു പക്ഷെ ഇത് ആദ്യം ഒരു ബുദ്ധ പ്രതിമ ആയിരുന്നിരിക്കാം. ഹിന്ദുക്കള്‍ ആക്രമിച്ചു കീഴടക്കിയപ്പോള്‍ രൂപാന്തരം വരുത്തിയതാകാം എന്നും കരുതപ്പെടുന്നു.
 തൊട്ടടുത്ത പാനലില്‍ ഒരു കടല്‍ യുദ്ധമാണ്. കംബോടിയാക്കാരും ചാംസും തമ്മില്‍. ചാംസ് തല തുണി കൊണ്ടു മൂടിയിരിക്കുന്നു. ഇതോടൊപ്പം തന്നെ ടോന്ലെ സാപ് തടാകത്തിനു ചുറ്റും ഉള്ള സാധാരണ ജീവിതവും ചിത്രീകരിച്ചിരിക്കുന്നു. നമ്മുടെ നാട്ടിന്‍പുറത്ത് കാണുന്നത് പോലെ സ്ത്രീകള്‍ തലയില്‍ നിന്ന് പേന്‍ കൊല്ലുന്നതും നായാട്ടുകാരും എന്തിനു ഒരു സ്ത്രീ പ്രസവിക്കുന്നത് വരെ ഉണ്ട് ഇവിടെ.

 അടുത്ത പാനലില്‍ വീണ്ടു ചാംസുമായുള്ള യുദ്ധം ആണ്ഇത്തവണ കടല്‍ തീരത്താണ് എന്ന് മാത്രം. ഇതോടൊപ്പം സാധാരണ ജീവിതത്തിന്റെ ചിത്രങ്ങളും. ഉദാഹരണത്തിന് രണ്ടു പേര്‍ ചതുരംഗം കളിക്കുന്നുസ്ത്രീകള്‍ മത്സ്യം വില്‍ക്കുന്നു ഭക്ഷണം പാകം ചെയ്യുന്നുവിളമ്പുന്നു.
                        മിലട്ടറി പരേഡ്
 അടുത്ത് കാണുന്നത് ഒരു പട്ടാള മാര്ച് ആണ്പൂര്‍ണമായിട്ടില്ല എന്ന് തോന്നുന്നു എങ്കിലും ഇവിടെയും ആനയും മറ്റും യുദ്ധത്തിനു സജ്ജമാക്കി നീക്കുന്നു. രണ്ടു ബ്രാഹ്മണരെ ഓരോ കടുവ ഓടിച്ചു മരത്തില്‍ കയറ്റിയതും ചിത്രീകരിച്ചിരിക്കുന്നു.
  ആള്‍ക്കാര്‍ സംഘങ്ങളായി തിരിഞ്ഞു പോരാടുന്നതാണിവിടെ . ആനകളും മറ്റും പോലും ഇതില്‍ പന്കെടുക്കുന്നതും കാണിച്ചിരിക്കുന്നു.
 അടുത്ത പാനലില്‍ ആഭ്യന്തര യുദ്ധത്തിന്റെ തീവ്രത കുറഞ്ഞിരിക്കുന്നു. ഒരു വലിയ മത്സ്യം ഒരു കലമാനെ വിഴുങ്ങുന്നതും കൊഞ്ചുപോലെയുള്ള ചെറു മത്സ്യങ്ങളും കാണാം. ഇതിന്റെ താഴെ ഒളിവില്‍ പോയ അക്രമികളെ തിരിച്ചു കൊണ്ടു വരുമെന്നുള്ള രാജാവിന്റെ പ്രഖ്യാപനവും കാണാം.
    വടക്ക് ഭാഗത്തെ മതിലിന്റെ പടിഞ്ഞാറെ അറ്റത്ത് നഗരത്തില്‍ എത്തുന്ന ഒരു സര്‍ക്കസ് സംഘത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഭീമാകാരന്‍ കുള്ളന്മാരെ നിയന്ത്രിക്കുന്നുമറ്റൊരാള്‍ ഒരു വലിയ പമ്പരം കാലു കൊണ്ടു കറക്കുന്നുമുകളില്‍ വലിച്ചു കെട്ടിയ കയറില്‍ കയറി ട്രപീസ് കളിക്കുന്നു മറ്റു ചിലര്‍ എന്നിവ . ഇതെല്ലാം കണ്ടു കൊണ്ടു രാജാവ് ഒരു വശത്ത് പരിവാരങ്ങളുടെ കൂടെ നില്‍ക്കുന്നു.
 ഇവിടെ ആണ്ഗ് കോരരിന്റെ പതനത്തില്‍ കലാശിച്ച 1177ലെ യുദ്ധം ആണ് കാണിച്ചിരിക്കുന്നത്. മുറിവേറ്റ രാജാവിനെ ആനപ്പുറത്ത് നിന്ന് താഴോട്ടിറക്കുന്നത്യുദ്ധത്തില്‍ പരുക്ക് പറ്റിയ പട നായകന്മാരെ ഒരു ഉയര്‍ന്ന മുളയില്‍ കെട്ടിയ തൊട്ടിലില്‍ തൂക്കി ഇട്ടിരിക്കുന്നു. കാണിച്ചിരിക്കുന്നു. ഇതിന്റെ മറ്റൊരു ഭാഗത്ത്‌ തോറ്റോടിയ ഖമരുകള്‍ മദ്യപിക്കുന്നതും ചാംസ് അവരെ ഓടിക്കുന്നതും കാണാം താല്‍ക്കാലികമായി പരാജയപ്പെട്ടെങ്കിലും 1181 ല്‍ യുദ്ധം അവസാനിച്ചപ്പോള്‍ ചാംസ് തോറ്റൊടുന്നതും കാണാം
 ജപ്പാന്റെ ധന സഹായത്തോടെ പുനരു:ദ്ധാരണം നടന്നു കൊണ്ടിരിക്കുന്ന ഈ ക്ഷേത്രം കംബോഡിയായിലെ പഴയ കാലത്തെ ഒരു പ്രത്യേക ശില്പ രീതിയിലെ അവസാന കണ്ണിയായി കരുതാം.