2017 ഒക്‌ടോബർ 15, ഞായറാഴ്‌ച

7:ആണ്ഗ് കോര്‍ വാറ്റ് -2

എ ഡി 802 മുതല്‍ 1200 വരെയുള്ള കാലഘട്ടത്തിലാണ് ആന്ഗ് കോര്‍ വാട്ടിലും പരിസരങ്ങളിലും ഉള്ള ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത്. കംബോഡിയായുടെ സുവര്‍ണ കാലമായിരുന്ന ആന്ഗ് കോര്‍ യുഗത്തിന്റെ ഏതാണ്ട് അവസാനത്തിനു കഷ്ടിച്ച് 200 വര്ഷം മുമ്പാണ് ആന്ഗ് കോര്‍ വാറ്റിലെ ഈ പ്രധാന ക്ഷേത്രസമുച്ച യത്തിന്റെ പണി തുടങ്ങിയത്. സൂര്യവര്‍മന്‍ രണ്ടാമന്‍ എന്ന ചക്ര വര്‍ത്തിയാണ് ആന്ഗ് കോര്‍ വാറ്റ്‌ എന്ന ക്ഷേത്രം നിര്‍മിക്കാനാ രംഭിക്കുന്നതു.. എല്ലാ ക്ഷേത്രങ്ങളുടെയും മാതാവായിവിഷ്ണുവി നെയും ശിവനെയും പ്രധാന ദൈവങ്ങളായി പ്രതിഷ്ഠിക്കുകയായി രുന്നു ലക്‌ഷ്യം. തന്റെ ശവകുടീരം അവിടെ തന്നെ സ്ഥാപിക്കണ മെന്നും  അദ്ദേഹം നിര്‍ദേശിച്ചിരുന്നു. ഇക്കാരണത്താലാണെന്ന് പറയുന്നു ഈ ക്ഷേത്രം മാത്രം പടിഞ്ഞാറോട്ട് ദര്‍ശനമായി സ്ഥാപിച്ചിരിക്കുന്നത്.
ആന്ഗ് കോര്‍ വാട്ട് ക്ഷേത്രം

1152ല്‍ വിയറ്റ്നാം എന്ന അയല്‍രാജ്യവുമായുള്ള യുദ്ധത്തില്‍ സൂര്യവര്മന്‍ രണ്ടാമന്‍ കൊല്ലപ്പെടുന്നു. ശക്തരായ ഈ ഉത്തര ദേശഅയല്‍ക്കാരുമായുണ്ടായ യുദ്ധം നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ശത്രുതയ്ക്കും രക്തചൊരിച്ചിലിനും കാരണമാവുന്നു. 1177ല്‍  തായ്ലണ്ടുകാര്‍ ടോണ്‍ലെ സാപ് തടാകത്തില്‍ കൂടി വലിയ തോണികളില്‍ വന്നു അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഖമര്‍ രാജ്യത്തെ കീഴടക്കുന്നു. തലസ്ഥാന നഗരം നാലുവര്ഷം അങ്ങനെ തായ്‌ അധീനത്തിലാകുന്നു. 1181 ല്‍ ഭരണമേറ്റ ജയവര്മന്‍ 7 എന്ന അതിശക്തനും തന്ത്രശാലിയുമായ രാജാവ് ശത്രുക്കളെ തുരത്തി രാജ്യം വീണ്ടെടുക്കുന്നു. ആന്ഗ്കോര്‍ തോം എന്ന ക്ഷേത്രം പൂര്‍ത്തിയാക്കുന്നു. രാജ്യത്തെ മതം മഹായാനബുദ്ധമതമായി അംഗീകരിക്കപ്പെട്ടു. മുന്‍കാലത്ത് ഹിന്ദു ക്ഷേത്രമായി നിര്‍മ്മിക്കപ്പെട്ട പലവയും ബുദ്ധ ക്ഷേത്രമായി മാറി. വിഷ്ണുവിന്റെയും ശിവന്റെയും പ്രതിമകള്‍ ഇളക്കി ഒരു മൂലയില്‍ നിക്ഷേപിക്കപ്പെട്ടു. ആന്ഗ് കോര്‍ എന്ന വാക്കിനു ഖമര്‍ ഭാഷയില്‍ ക്ഷേത്രങ്ങളുടെ നഗരം എന്നോ ക്ഷേത്ര നഗരം എന്നോ ആണത്രെ. പേര്‍ കാണിക്കുന്നത് പോലെ ഒരു നഗരപഗോഡ ആയിട്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്..
ഹിന്ദു സങ്കല്‍പത്തിലുള്ള പ്രപഞ്ചത്തിന്റെ ഒരു ലഘു മാതൃകയായിട്ടാണ് രൂപ കല്പന.. ചുറ്റും സമുദ്ര സങ്കല്പത്തില്‍ ഒരു വലിയ തോട്. അതിന്റെ ഉള്ളില്‍ മൂന്നു തട്ടുകളായി ദൈവങ്ങളുടെ വാസസ്ഥാനമായി കരുതുന്ന അഞ്ചു ഗോപുരങ്ങള് ഉള്ള മഹാമേരുവിന്റെ രൂപങ്ങള്‍. 200 ഹെക്ടര്‍ വിസ്തൃതിയുള്ള ഈ ക്ഷേത്രം കിഴക്ക് പടിഞ്ഞാറായി 1.5 കിലോ മീറ്റര്‍ നീളത്തിലും തെക്ക് വടക്കായി 1.3 കിലോ മീറ്റര്‍ വീതിയിലും ആണ്. 190 മീറ്റര്‍ വീതിയുള്ള തോട്ടിന് കുറുകെ നിര്‍മിച്ച പാലത്തില്‍ കൂടിയാണ് കിഴക്ക് നിന്നും പടിഞ്ഞാറു നിന്നും ഈ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. 1025 X 802 മീറ്റര്‍ അളവുള്ള ഒരു മതില് കൊണ്ടു ക്ഷേത്രം ചുറ്റപ്പെട്ടിരിക്കുന്നു. അതിന്റെ പ്രത്യേക നിര്‍മ്മാണ രീതി കൊണ്ടു ഗോപുരങ്ങളില്‍ പടിഞ്ഞാറെതു  തികച്ചും അപൂര്‍വമായ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുറം മതിലിന്റെ ഉള്ളില്‍ 82 ഹെക്ടര്‍ വിസ്തൃതിയില്‍ ഉണ്ടാക്കിയ ക്ഷേത്രം കേന്ദ്രത്തിലുള്ള 332 X 258 മീറ്ററില്‍ നിലകൊള്ളുന്ന കേന്ദ്ര തട്ടിലാണ്. ബാക്കിയുള്ള 9/10 ഭാഗം നഗരമായി മാറിയിരിക്കുന്നു. ഇതിനുള്ളില്‍ ആണ് ക്ഷേത്രത്തിനകത്തെ രാജാവിന്റെ കൊട്ടാരം നില നിന്നിരുന്നത്. ഇപ്പോള്‍ ഈ കൊട്ടാരത്തിന്റെ ഭാഗങ്ങള്‍ ഒന്നും കാണുന്നില്ല എങ്കിലും. ഈ കൊട്ടാരം താരതമ്യേന കനം കുറഞ്ഞ ചുണ്ണാമ്പു കല്ലില്‍ നിര്‍മ്മിച്ചിരുന്നത് കൊണ്ടാവാം ഇത് നശിച്ചു പോയത്. അന്നത്തെ ശില്പ രീതി അനുസരിച്ച് ഈ കൊട്ടാരം ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തായിരുന്നു സ്ഥാപിച്ചിരുന്നത്
ശ്രീകോവിലിലെക്കുള്ള പടികള്‍


 ക്ഷേത്രം അന്നത്തെ ഖമര്‍ ശില്പ രീതി അനുസരിച്ച് ഒരു ഗോപുരവും അതിനു ചുറ്റും ഒന്നിന് ചുറ്റും മറ്റൊന്നായി തട്ടുകളായി ആണ് നിര്‍മ്മിച്ചിരുന്നത്. ഗോപുരം കല്ലുകള്‍ അടുക്കി തട്ട് തട്ടുകളായി ആണ് ഉണ്ടാക്കിയത്. ഹിന്ദു സങ്കല്‍പത്തിലുള്ള ശ്രീ കോവില്‍ പ്രപഞ്ചത്തിന്റെ കേന്ദ്ര ബിന്ദുവില്‍ വരത്തക്ക വിധം ആണ് രൂപ കല്‍പ്പന ചെയ്തത്. ഒരു പര്‍വതത്തിന്റെ രൂപത്തില്‍ മഹാമേരുവും ചുറ്റും തട്ടുകളും. ചുരുക്കത്തില്‍ ക്ഷേത്ര സമുച്ചയം ആകെക്കൂടി മൂന്നു തട്ടുകളായി ഉണ്ടാക്കിയ ഒരു പിരമിഡിന്റെ ആകൃതിയില്‍ ആണ് . അഞ്ചു ഗോപുരങ്ങളുടെയും കേന്ദ്രത്തില്‍ ആണ് ദേവ പ്രതിമകള്‍ സ്ഥാപിച്ചിരുന്ന ശ്രീ കോവില്‍.


                 

മറ്റൊരു ഗോപുരം ചുറ്റുമുള്ള പടികളും

ക്ഷേത്രത്തിന്റെ പുറം ഭിത്തികള്‍ മുഴുവന്‍ വിവിധ ദേവതാ രൂപങ്ങളും ഹിന്ദു പുരാണങ്ങളായ മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകളും ചിത്രീകരിച്ചിരിക്കുന്നു. പാലാഴി മഥനത്തിന്റെയും കുരുക്ഷേത്ര യുദ്ധത്തിലെ പ്രധാന ഭാഗങ്ങളും കരിങ്കല്ലില്‍ കൊത്തി വച്ചിരിക്കുന്നു. രാജാക്കന്മാരുടെ യുദ്ധവിജയങ്ങളും ഇതില്‍ ഉണ്ട്. ആനപ്പുറത്തും കുതിരപ്പുറത്തും യുദ്ധ സന്നദ്ധരായ പടയാളികളുടെയും രഥങ്ങളില്‍ യുദ്ധം നയിക്കുന്ന രാജാക്കന്മാരുടെയും എല്ലാം ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങള്‍ തന്നെ 1000 ച മീറ്റര്‍ വിസ്തൃതിയില്‍ ആണ്.
ബുദ്ധ വിഗ്രഹം കിടക്കുന്ന രീതിയില്‍

                      
                   പ്രവേശന കവാടം 

ഓട്ടുലോഹത്തില്‍ ഉണ്ടാക്കിയ തകിടുകള്‍ കൊണ്ടു ഈ ചിത്രങ്ങള്‍ക്കു ആവരണം ചെയ്തിരുന്നു എന്ന് ഊഹിക്കപ്പെടുന്നു. ഈ ലോഹപാളികള്‍ തസ്കരരുടെ ആദ്യത്തെ ഇരകളായി ഇവിടെ നിന്നും മോഷ്ടിക്കപ്പെട്ടു. ആയിരക്കണക്കിന് ശില്‍പ്പികള്‍ പല വര്‍ഷങ്ങള്‍ കൊണ്ടു നിര്‍മ്മിച്ചവയായിരിക്കാം ഇവ. ഈ നിര്‍മ്മാണത്തിന് വേണ്ട കഴിവുകള്‍ അന്നത്തെ ശില്‍പ്പികള്‍ക്ക് സ്വായത്തമായിരുന്നു എന്ന് ഗവേഷകര്‍ പറയുന്നു. ഇവിടെ കണ്ടെത്തിയ പല ശില്‍പ്പങ്ങളും എ ഡി ഏഴാം നൂറ്റാണ്ടു വരെ പഴക്കം ഉള്ളതാണെന്ന് കണക്കാക്കി യിരിക്കുന്നു. നല്ലൊരു ഭാഗം ശില്പങ്ങള്‍ തായ്ലന്റിലെക്കും മറ്റും കടത്തിക്കൊണ്ടു പോയിട്ടുണ്ട്വിദേശികളും അവര്‍ക്ക് കൊണ്ടു പോകാവുന്നതൊക്കെ കൊണ്ടു പോയിട്ടുണ്ട്.

                 രാമ സീതാ ലക്ഷ്മണന്മാര്‍













ഈജിപ്റ്റിലെ പിരമിഡുകളുടെ നിര്‍മ്മാണത്തിലെപ്പോലെ ആയിരക്ക ണക്കിന് ടണ്ണ്‍ മണല്‍കല്ല്‌ (Sand stone) കൊണ്ടാണ് ഇവ നിര്‍മ്മിച്ചത്. സുമാര്‍ 1.5 ടണ്ണ്‍ ഭാരമുള്ള ചതുരാകൃതിയിലുള്ള പാറകള്‍ ആണ് ഇവിടെ ഉപയോഗിച്ചത്. ഇവിടെ ഉപയോഗിച്ച ശിലകള്‍ സുമാര്‍ 40 കിലോമീറ്റര്‍ ദൂരത്തുള്ള കുല്ലന്‍ മലയില്‍ നിന്നാണ് കൊണ്ടു വന്നതു . സയാം റീപ് നദിയില്‍ കൂടി ചങ്ങാടത്തില്‍ ഒഴുക്കിനനുകൂലമായി ഇവിടെ എത്തിച്ചിരിക്കാനാണ് സാദ്ധ്യത. ഇതിനു വേണ്ടി കുല്ലന്‍ പര്‍വതത്തില്‍ നിന്നും പുറപ്പെട്ടു ആന്ഗ് കോര്‍ വാട്ട് വരെ നിര്‍മ്മിച്ച ഒരു തോടിന്റെ വിവരങ്ങള്‍ ഒരു വിമാന സര്‍വെയില്‍ ജപ്പാനിലെ ഒരു യൂണിവേര്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട് 2012 ല്‍.
ഞങ്ങള്‍ അവിടെ എത്തിയത് ഉച്ച കഴിഞ്ഞു രണ്ടു മണിയോടെ ആണ്. പടിഞ്ഞാറു ഭാഗത്തുള്ള പ്രവേശന പാലത്തില്‍ കൂടി ആണ് അകത്തേക്ക് കയറിയത്. പാലത്തിന്റെ രണ്ടു വശവും ഭീമാകാരമായ പ്രതിമകള്‍ സ്ഥാപിച്ച്രിക്കുന്നു. ഖമര്‍ ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും രക്ഷകനായ സര്‍പ്പവും വ്യാളിയും ആണ് കൂടുതലും. മറ്റു പ്രതിമകളും കുറവല്ല. എല്ലാം 3 - 4 ടണ്ണ്‍ എങ്കിലും ഭാരമുള്ള ഭീമാകാരമായ കല്ലില്‍ നിര്‍മ്മിച്ചവ. ചിലതൊക്കെ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് കയറുമ്പോള്‍ ആദ്യം കാണുന്ന വലിയ കെട്ടിടം ഒരു ഗ്രന്ഥശാലയായിരുന്നു വത്രെ. അതില്‍ ഇപ്പോള്‍ ഒന്നും ഇല്ലഏതാനും ബുദ്ധ ഭിക്ഷുക്കള്‍ ചിലതൊക്കെ വായിച്ചു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിന്റെ മുകളിലേക്കുള്ള കയറ്റം  അല്പം ദുഷ്കരമായി തോന്നിയെങ്കിലും ഞങ്ങള്‍ രണ്ടു പേരും പടവുകള്‍ മെല്ലെ ചവിട്ടി മുകളില്‍ എത്തി. ശ്രീകോവിലില്‍ ബുദ്ധ പ്രതിമ ചെറിയ അലങ്കാരത്തോടെ പട്ടു വിരിച്ചു കിടത്തിയിരിക്കുന്നു. അവിടെ നിന്ന് ഗോപുരങ്ങളുടെ എല്ലാം കാലപ്പഴക്കം കൊണ്ടു വന്ന കേടുപാടുകള്‍ വ്യക്തമായി കാണാം.





            മുന്നിലെ കുളവും അതിലെ പ്രതിബിംബവും










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ