2017 ഒക്‌ടോബർ 15, ഞായറാഴ്‌ച

9: ആണ്ഗ് കോര്‍ തോം

മഹത്തും ബ്രുഹത്തും ആയ ആന്ഗ് കോര്‍ വാട്ട് ക്ഷേത്രം കണ്ടതിന്റെ അടുത്ത ദിവസം രാവിലെ ആണ് ആന്ഗ് കോര്‍ തോം എന്ന ജയവര്‍മന്‍ VII രാജാവിന്റെ തലസ്ഥാന ക്ഷേത്രത്തിലേക്ക് പോയത്



 ഈ ക്ഷേത്രത്തിന്റെ പ്രത്യേകത വലുതും ചെറുതുമായ ബുദ്ധ പ്രതിമകളുടെ എണ്ണമാണ്. ആന്ഗ് കോര്‍ തോം ഒരു സമചതുരാകൃതിയില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിന്റെ വശങ്ങള്‍ തെക്ക് വടക്കും കിഴക്ക് പടിഞ്ഞാറുമായി നിര്‍മ്മിച്ചിരിക്കുന്നു. ചുറ്റുമതിലിന്റെ കേന്ദ്രത്തിലാണ് ബയാന്‍ ക്ഷേത്രം ഭൂമിയും സ്വര്‍ഗവുമായി ഈ ക്ഷേത്രം ബന്ധപ്പെടുത്തുന്നു എന്നാണു വിവക്ഷ. ഭീമാകാരമായ കല്ലില്‍ നിര്‍മ്മിച്ച പ്രതിമകളാണിവിടതത്തെ മുഖമുദ്ര. ബോധി സത്വന്റെ ( അവലോകിതേശ്വരന്‍ ) ആണെന്ന് കരുതുന്ന ഈ പ്രതിമകളുടെ ഒരു മുഖം പുറത്തേക്ക് ഓരോ ദിശയിലേക്കും നോക്കുന്ന രീതിയില്‍ നിര്മ്മിച്ചിരിക്കുന്നു. ചെറിയ ഒരു പുഞ്ചിരിയോട്‌ കൂടിയുള്ള ഈ പ്രതിമകള്‍ ഇത് നിര്‍മ്മിച്ച ജയവര്‍മ്മ രാജാവിന്റെ തന്നെ മുഖവുമായി വളരെ സാദൃശ്യം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഏഷ്യയിലെ മോണാ ലിസ എന്ന് വരെ വിളിക്കപ്പെടുന്ന ഇത്തരം പ്രതിമകള്‍ ഇപ്പോള്‍ 51 എണ്ണം ഉണ്ട്. ഇവയ്ക്കെല്ലാം നാല് മുഖങ്ങളും ഉണ്ട്.

 ഏ ഡി12 നൂറ്റാണ്ടിന്റെ അവസാനം തുടങ്ങി 13 ആം നൂറ്റാണ്ടിന്റെ ആദ്യകാലത്തില്‍ പണി തീര്‍ത്ത ക്ഷേത്രമാണിത്. ജയവര്‍മന്‍ ഏഴാമന്റെ തലസ്ഥാനത്തെ ഔദ്യോഗിക ക്ഷേത്രമായിരുന്നു .ജയ വര്‍മന്‍ VII മഹായാന ബുദ്ധമത അനുയായി ആയിരുന്നു. രാജ്യത്തിന്റെ ഒത്ത നടുവിലാണ് ഈ ക്ഷേത്രം പണി തീര്‍ത്തത്. ജയവര്‍മ്മന്റെ മരണ ശേഷം ഈ ക്ഷേത്രത്തില്‍ പിന്നീട് വന്ന ഹിന്ദുതെരാവാദ ബുദ്ധ മതാനുയായികള്‍ അവരവരുടെ ഇഷ്ടം പോലെ മതപരമായ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്തി. ബയാന്‍ ക്ഷേത്രത്തിന്റെ സവിശേഷത ചിരിച്ചുകൊണ്ടിരിക്കുന്ന അനേകം പ്രതിമകള്‍ ആണ്. വിവിധ തട്ടുകളില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്നു ഈ മുഖങ്ങള്‍ .

 ഈ ക്ഷേത്രത്തിന്റെ ചുറ്റും ഉള്ള മതിലുകളില്‍ ചരിത്ര വസ്തുതകളും പുരാണ കഥകളും പൊന്തി നില്‍ക്കുന്ന ശില്പ രൂപത്തില്‍(Bas relief) നിര്‍മ്മിച്ചിരിക്കുന്നു. 1.2 കി മീ നീളം ഉള്ള ഭിത്തിയില്‍ 11000 ശില്പങ്ങള്‍ ഉണ്ട്. ഉണ്ടാക്കിയ കാലത്ത് ചായം പൂശി കല്ലുകള്‍ പിടിപ്പിച്ചു ഭംഗിയാക്കിയിരുന്നു എങ്കിലും ഇന്ന് അവയെല്ലാം മാഞ്ഞു പോയിട്ടുണ്ട്. ഇവ മൂന്നു തട്ടുകളിലായാണ് കാണപ്പെടുന്നത്. ഒന്നാം നിലയില്‍ 12 ആം നൂറ്റാണ്ടിലെ കംബോഡിയായിലെ സാധാരണ ജീവിതത്തിലെ സംഭവങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാം നിലയിലെ ചിത്രങ്ങള്‍ അത്ര കൂടുതല്‍ ഇല്ലഅവയില്‍ പലതും മാഞ്ഞു പോയിരിക്കുന്നു. ഒന്നാം നിലയിലെ ശില്പങ്ങളില്‍ ചിലവയെക്കുറിച്ച് താഴെ പറയുന്നു



 വിയറ്റ്നാമില്‍ കുടിയേറി പാര്‍ത്തിരുന്ന ചാംസ് ( ചമ്പ) വര്‍ഗകാര്‍ കമ്ബോഡിയാ ആക്രമിച്ചിരുന്നു. അവരെ തുരത്തിയോടിക്കുന്ന ദൃശ്യങ്ങളാണിവിടെ കാണുന്നത്. കിഴക്കേ ഗെയ്റ്റില്‍ കൂടി കയറിയാല്‍ തെക്ക് ഭാഗത്തായി മൂന്നു നിലയില്‍ ആണ് ശില്പങ്ങള്‍. ഒന്നാം നിലയില്‍ കംബോഡിയന്‍ പടയാളികള്‍ ആനകളെയും കാള വണ്ടികളും മുന്നോട്ടു കൊണ്ടു വന്നു യുദ്ധസന്നദ്ധരാക്കുന്നു. ഇവയില്‍ പലതും ഇന്നും ഇവിടെ കാണുന്നരീതിയില്‍ തന്നെയാണ്. രണ്ടാം നിലയില്‍ യുദ്ധത്തില്‍ മാരിച്ച പടയാളികളുടെ ശരീരങ്ങള്‍ പെട്ടിയില്‍ ആക്കി കൊണ്ടു പോകുന്നത് കാണാം. മൂന്നാം നിലയുടെ മദ്ധ്യ ഭാഗത്ത്‌ രാജാവ് ജയവര്‍മ്മന്‍ VII കുതിരപ്പുറത്തു മുത്തുക്കുടയുടെയും പരിവാരങ്ങളുടെയും അകമ്പടിയോടു കൂടി എഴുന്നള്ളുന്നതും ചിത്രീകരിച്ചിരിക്കുന്നു.


 തെക്ക് കിഴക്കേ ഭാഗത്തുള്ള ഭിത്തിയില്‍ ആദ്യത്തെ നിലയില്‍ ഹിന്ദുക്കള്‍ ശിവ ലിംഗം പൂജിക്കുന്നത് കാണിക്കുന്നു. ഒരു പക്ഷെ ഇത് ആദ്യം ഒരു ബുദ്ധ പ്രതിമ ആയിരുന്നിരിക്കാം. ഹിന്ദുക്കള്‍ ആക്രമിച്ചു കീഴടക്കിയപ്പോള്‍ രൂപാന്തരം വരുത്തിയതാകാം എന്നും കരുതപ്പെടുന്നു.
 തൊട്ടടുത്ത പാനലില്‍ ഒരു കടല്‍ യുദ്ധമാണ്. കംബോടിയാക്കാരും ചാംസും തമ്മില്‍. ചാംസ് തല തുണി കൊണ്ടു മൂടിയിരിക്കുന്നു. ഇതോടൊപ്പം തന്നെ ടോന്ലെ സാപ് തടാകത്തിനു ചുറ്റും ഉള്ള സാധാരണ ജീവിതവും ചിത്രീകരിച്ചിരിക്കുന്നു. നമ്മുടെ നാട്ടിന്‍പുറത്ത് കാണുന്നത് പോലെ സ്ത്രീകള്‍ തലയില്‍ നിന്ന് പേന്‍ കൊല്ലുന്നതും നായാട്ടുകാരും എന്തിനു ഒരു സ്ത്രീ പ്രസവിക്കുന്നത് വരെ ഉണ്ട് ഇവിടെ.

 അടുത്ത പാനലില്‍ വീണ്ടു ചാംസുമായുള്ള യുദ്ധം ആണ്ഇത്തവണ കടല്‍ തീരത്താണ് എന്ന് മാത്രം. ഇതോടൊപ്പം സാധാരണ ജീവിതത്തിന്റെ ചിത്രങ്ങളും. ഉദാഹരണത്തിന് രണ്ടു പേര്‍ ചതുരംഗം കളിക്കുന്നുസ്ത്രീകള്‍ മത്സ്യം വില്‍ക്കുന്നു ഭക്ഷണം പാകം ചെയ്യുന്നുവിളമ്പുന്നു.
                        മിലട്ടറി പരേഡ്
 അടുത്ത് കാണുന്നത് ഒരു പട്ടാള മാര്ച് ആണ്പൂര്‍ണമായിട്ടില്ല എന്ന് തോന്നുന്നു എങ്കിലും ഇവിടെയും ആനയും മറ്റും യുദ്ധത്തിനു സജ്ജമാക്കി നീക്കുന്നു. രണ്ടു ബ്രാഹ്മണരെ ഓരോ കടുവ ഓടിച്ചു മരത്തില്‍ കയറ്റിയതും ചിത്രീകരിച്ചിരിക്കുന്നു.
  ആള്‍ക്കാര്‍ സംഘങ്ങളായി തിരിഞ്ഞു പോരാടുന്നതാണിവിടെ . ആനകളും മറ്റും പോലും ഇതില്‍ പന്കെടുക്കുന്നതും കാണിച്ചിരിക്കുന്നു.
 അടുത്ത പാനലില്‍ ആഭ്യന്തര യുദ്ധത്തിന്റെ തീവ്രത കുറഞ്ഞിരിക്കുന്നു. ഒരു വലിയ മത്സ്യം ഒരു കലമാനെ വിഴുങ്ങുന്നതും കൊഞ്ചുപോലെയുള്ള ചെറു മത്സ്യങ്ങളും കാണാം. ഇതിന്റെ താഴെ ഒളിവില്‍ പോയ അക്രമികളെ തിരിച്ചു കൊണ്ടു വരുമെന്നുള്ള രാജാവിന്റെ പ്രഖ്യാപനവും കാണാം.
    വടക്ക് ഭാഗത്തെ മതിലിന്റെ പടിഞ്ഞാറെ അറ്റത്ത് നഗരത്തില്‍ എത്തുന്ന ഒരു സര്‍ക്കസ് സംഘത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഭീമാകാരന്‍ കുള്ളന്മാരെ നിയന്ത്രിക്കുന്നുമറ്റൊരാള്‍ ഒരു വലിയ പമ്പരം കാലു കൊണ്ടു കറക്കുന്നുമുകളില്‍ വലിച്ചു കെട്ടിയ കയറില്‍ കയറി ട്രപീസ് കളിക്കുന്നു മറ്റു ചിലര്‍ എന്നിവ . ഇതെല്ലാം കണ്ടു കൊണ്ടു രാജാവ് ഒരു വശത്ത് പരിവാരങ്ങളുടെ കൂടെ നില്‍ക്കുന്നു.
 ഇവിടെ ആണ്ഗ് കോരരിന്റെ പതനത്തില്‍ കലാശിച്ച 1177ലെ യുദ്ധം ആണ് കാണിച്ചിരിക്കുന്നത്. മുറിവേറ്റ രാജാവിനെ ആനപ്പുറത്ത് നിന്ന് താഴോട്ടിറക്കുന്നത്യുദ്ധത്തില്‍ പരുക്ക് പറ്റിയ പട നായകന്മാരെ ഒരു ഉയര്‍ന്ന മുളയില്‍ കെട്ടിയ തൊട്ടിലില്‍ തൂക്കി ഇട്ടിരിക്കുന്നു. കാണിച്ചിരിക്കുന്നു. ഇതിന്റെ മറ്റൊരു ഭാഗത്ത്‌ തോറ്റോടിയ ഖമരുകള്‍ മദ്യപിക്കുന്നതും ചാംസ് അവരെ ഓടിക്കുന്നതും കാണാം താല്‍ക്കാലികമായി പരാജയപ്പെട്ടെങ്കിലും 1181 ല്‍ യുദ്ധം അവസാനിച്ചപ്പോള്‍ ചാംസ് തോറ്റൊടുന്നതും കാണാം
 ജപ്പാന്റെ ധന സഹായത്തോടെ പുനരു:ദ്ധാരണം നടന്നു കൊണ്ടിരിക്കുന്ന ഈ ക്ഷേത്രം കംബോഡിയായിലെ പഴയ കാലത്തെ ഒരു പ്രത്യേക ശില്പ രീതിയിലെ അവസാന കണ്ണിയായി കരുതാം.







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ